District News
ഹരിപ്പാട് : ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നയനം 2026 ചലച്ചിത്ര സന്ധ്യ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. ജി. ഷിമുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി വി.കെ. രാജ്മോഹനൻ, പി.സി. അനിൽകുമാർ, കെ. ശിവൻകുട്ടി, മനോജ് കൊല്ലശ്ശേരിൽ, എച്ച്. ചന്ദ്രസേനൻ നായർ എന്നിവർ പ്രസംഗിച്ചു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള ക്ലാസിക്കൽ ചിത്രങ്ങളും ശ്രദ്ധേയമായ കൊമേഴ്സ്യൽ സിനിമകളും പ്രദർശിപ്പിക്കും. ഗ്രാമീണ മേഖലയിലെ സിനിമാ പ്രേമികൾക്ക് ലോക സിനിമയുടെ വൈവിധ്യങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
District News
തൃശൂർ: തേക്കിൻകാട് മൈതാനിയിലെ പൂരം എക്സിബിഷനിൽ ‘ലഹരിമുക്തഭവനം’ സന്ദേശവുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി പവലിയൻ. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ ഉദ്ഘാടനം ചെയ്തു.
അസി. എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ വിനീത് രവി, പൂരം എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ്, ട്രഷറർ അരുണ്‍, കമ്മിറ്റി അംഗം എം. ഉണ്ണി, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി. ബെന്നി, ജില്ലാ പ്രസിഡന്റ് ഒ.ജെ. രാജീവ്, സെക്രട്ടറി എൻ.എൻ. ജയേഷ് എന്നിവർ പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ യുവാവ് അക്രമാസക്തനായി പരിഭ്രാന്തിപരത്തി. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ നഴ്സിംഗ് ഓഫീസർ കെ. അരുൺകുമാറിന് പരിക്കേറ്റു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുതാമസിക്കുന്ന 40 കാരനാണ് കഴിഞ്ഞദിവസം ചികിത്സയ്ക്കിടെ അക്രമം അഴിച്ചുവിട്ടത്. ചികിത്സാ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് പുറത്തേക്ക് ഇറങ്ങിപ്പോയ യുവാവ് ബ്ലേഡുമായി തിരിച്ചെത്തുക യും അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ മുറിയിൽവച്ച് സ്വന്തം ശരീരം വരഞ്ഞ് മുറിവേൽപ്പിക്കുകയായിരുന്നു. വിലക്കിയപ്പോൾ ബ്ലേഡ് ഡോക്ടർക്ക് നേരെ വലിച്ചെറിഞ്ഞു.
തുടർന്ന് സുരക്ഷാജീവനക്കാർ ചേർന്ന് കീഴടക്കിയ യുവാവിന് ചികിത്സ നൽകുന്നതിനിടെ ശരീരത്തിൽ ഒളിപ്പിച്ചുവച്ച മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് നഴ്സിംഗ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭിഷണിമുഴക്കി.
ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് ഇയാളെ കീഴടക്കി തുടർചികിത്സയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
പ്രതിദിനം നൂറുകണക്കിനുപേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
ആവശ്യത്തിനുവേണ്ട സുരക്ഷാ ജീവനക്കാരുടെ അഭാവവും ആശുപത്രിയുടെ സുരക്ഷിതമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്.
District News
ആലപ്പുഴ: നിയമസഭാ തെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചാരണത്തിനു ശേഷം ഒന്‍പതിന് ജില്ലാ പോളിംഗ് ബൂത്തിലേക്കു നീങ്ങും. ദേശീയ, സംസ്ഥാന നേതാക്കൾ കൊഴുപ്പിച്ച ജില്ലയിലെ തെരഞ്ഞടുപ്പു ഗോദയിൽ ഇനി നിശബ്ദ പ്രചാരണം. ഇടതുമുന്നണിക്കായി മുഖ്യമന്ത്രിയും യുഡിഎഫിനായി രാഹുൽഗാന്ധിയും എൻഡിഎയ്ക്കുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമൊക്കെ ജില്ലയിലെത്തിയപ്പോൾ തെരഞ്ഞെടുപ്പാവേശം ഉച്ചസ്ഥായിയിലെത്തി.
റോഡ്ഷോകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി സജീവമായിരുന്നു ജനാധിപത്യത്തിന്റെ ഉത്സവവേദി. ഇന്നു വൈകിട്ട് ആറിനാണ് അനുമതി നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ മുന്നണികളുടെ കൊട്ടിക്കലാശം അരങ്ങേറുന്നത്.
ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസിന്റെ കലാശക്കൊട്ട് കൈചൂണ്ടിമുക്കിൽ നടക്കും. എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജന്റെ കൊട്ടിക്കലാശം രണ്ടു കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ആലപ്പുഴ ടൗണിലേത് അവലൂക്കുന്നു ജംഗ്ഷനിലും വടക്കൻ മേഖലയിലേത് മണ്ണഞ്ചേരി ജംഗ്ഷനിലും. എൻഡിഎ സ്ഥാനാർഥി എം.ജെ. ജോബിന്റെ കൊട്ടിക്കലാശവും കൈചൂണ്ടിയിലാണ് നടക്കുക.
അന്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയുടെകലാശക്കൊട്ട് പടിഞ്ഞാറെനടയിൽ എസ്ബിഐക്കു സമീപം നടക്കും. എൽഡിഎഫ് സ്ഥാനാർഥിയുടെ കച്ചേരി മുക്കിലും എൻഡിഎ യുടെ പടിഞ്ഞാറേനട മോഡൽ സ്കൂളിന്റെ മുൻവശവുമാണ് കലാശക്കൊട്ട് നടത്തുന്നത്.
ചാരുംമൂട്: മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാർ ഇന്നു രാവിലെ എട്ടിന് വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. താമരക്കുളം, പാലമേൽ, നൂറനാട്, തഴക്കര പഞ്ചായത്തുകൾ വഴി മാവേലിക്കരയിലെത്തും. ഇവിടെനിന്ന് തെക്കേക്കര, ചുനക്കര പഞ്ചായത്തുകൾ വഴി ചാരുംമൂട് ജംഗ്ഷനിൽ എത്തും.
ചാരുംമൂട്ടിൽ വൈകിട്ട് നാലിന് നടക്കുന്ന കൊട്ടിക്കലാശത്തിൽ അരുൺകുമാർ പങ്കെടുക്കും. ഇന്നലെ രാവിലെ തഴക്കര ജില്ലാ കൃഷിത്തോട്ടത്തിലും അറുനൂറ്റിമംഗലത്തെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലും തൊഴിലാളികളെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. രണ്ടിടങ്ങളിലും തൊഴിലാളികൾ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് ചാരുംമൂട്ടിൽ എൽഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
ചെങ്ങന്നൂർ: മീനച്ചൂടിനെപ്പോലും നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയച്ചൂടിൽ വെന്തുരുകിയ ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ തിരശീല വീഴും. മുന്നണികളുടെ ശക്തിപ്രകടനം വിളിച്ചോതുന്ന കൊട്ടിക്കലാശം ഇന്ന് നഗരത്തെ ആവേശക്കടലാക്കും.
പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബയോഗങ്ങൾ പൂർത്തിയാക്കിയും വോട്ടുറപ്പിച്ച സ്ഥാനാർഥികൾ ഇന്ന് അവസാനവട്ട കരുത്തുപ്രകടനത്തിനായി അണികളെ അണിനിരത്തും. പ്രധാന കേന്ദ്രങ്ങളെല്ലാം ഉച്ചകഴിഞ്ഞ് പ്രകടനങ്ങളാൽ നിറയും.
യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിനായി ബഥേൽ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക.
എൽഡിഎഫ് സജി ചെറിയാന്റെ പ്രചാരണ സമാപനം എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ ആവേശമാകും.
എൻഡിഎ സ്ഥാനാർഥി എം.വി. ഗോപകുമാറിനായി കെഎസ്ആർടിസി പരിസരത്ത് പ്രവർത്തകർ ഒത്തുചേരും.
District News
കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ഏഴാമത് പാസ്റ്ററൽ കൗൺസിൽ പൊതുസമ്മേളനം കോയമ്പത്തൂർ സെൽവരാജപുരം സാന്തോം പാസ്റ്റർ സെന്ററിൽ നടന്നു.
പൊതുസമ്മേളനത്തിൽ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. രൂപത ചാൻസിലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ സ്വാഗതം പറഞ്ഞു.
വികാരി ജനറാൾ ഫാ. ജോസഫ് ആലപ്പാടൻ, കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. ഷാജു ചക്കാലക്കൽ, ജെയ് റാണി സിഎംസി പ്രോവിന്‍സ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ശാലിനി, പാസ്റ്റർ കൗൺസിൽ സെക്രട്ടറി എ.ആർ. ജോസ്, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. റീന ഷാജു, രൂപതയിലെ വൈദികർ, സന്യസ്തർ, കന്യാസ്ത്രീകൾ, പാസ്റ്റർ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോയമ്പത്തൂർ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗമായ രാജു ചെറിയാൻ പുതിയ കൗൺസിൽ സെക്രട്ടറിയായും പോത്തനൂർ സെന്റ് ക്ലോത്തിൽഡാ ഇടവകാംഗമായ അനിത ജോസ്പോൾ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ അജണ്ട കമ്മിറ്റി ഭാരവാഹികളായി ഫാ. പ്രതാപ് സിഎംഐ, സിസ്റ്റർ സീന എച്ച്എസ്പി, ഫീസ്റ്റി മാമ്പിള്ളി, ശോഭ ജോളി, ആൻഡ്രിയ ആന്റണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രാജു ചെറിയാൻ നന്ദി പറഞ്ഞു.
District News
ഭീമനടി: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി കാലിക്കടവിൽ ചൈത്രവാഹിനിപ്പുഴയ്ക്ക് കുറുകെ പണിത പാലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ് റിയാസ് നാടിന് സമർപ്പിക്കും.
ഇതോടെ ചെന്നടുക്കം, താലോലപൊയിൽ പ്രദേശത്തെ നൂറുകണക്കിന് കുടുബങ്ങളെ ഭീമനടി ടൗണുമായും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇനി സാധിക്കും. അതുപോലെ ഭീമനടിയിൽ നിന്ന് കമ്പലൂർ, ചെറുപുഴ, പാടിയോട്ടുചാൽ പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് ദൂരം കുറയും.
District News
കട്ടപ്പന: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ. എസ്. മോഹനന് ഉദ്ഘാടനംചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഗതാഗത നിയമവും വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുന്ന നടപടിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പുതിയ നിയമം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യൂണിയന് ജില്ലാ പ്രസിഡന്റ് കെ.ആര്. സോദരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സി. ബിജു, ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് വി. ആര്. സജി, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി കെ. പി. സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി തൊഴിലാളികള്‍ അണിനിരന്നു.
District News
തൃക്കരിപ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവും നടപടിക്രമങ്ങളും നടക്കും മുമ്പ് തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ ചുവരെഴുത്തുകൾ തുടങ്ങി. നോർത്ത് തൃക്കരിപ്പൂർ ലോക്കൽ പരിധിയിലെ നടക്കാവ് ജംഗ്ഷനിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വിജയിപ്പിക്കണമെന്ന് ആലേഖനം ചെയ്തിട്ടുള്ളത്.
എൽഡിഎഫിൽ സീറ്റ് ചർച്ച പോലും പൂർത്തിയാകും മുമ്പാണ് തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രത്തിൽ ചുവരെഴുത്ത് നടത്തിയിട്ടുള്ളത്. സിപിഎം തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യർഥനയാണ് ബഹുവർണത്തിൽ ചുവരെഴുത്ത്.
സ്ഥാനാർഥി പ്രഖ്യാപനം വരുന്ന മുറക്ക് പേര് എഴുതി ചേർക്കുക എന്നത് മാത്രമാണ് ഇവിടുത്തെ പ്രചാരണത്തിലുള്ളത്. രണ്ടു തവണ എംഎൽഎയായ എം. രാജഗോപാലൻ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി ആയതോടെ മത്സരരംഗത്തുണ്ടാവില്ല എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. നീലേശ്വരം ദ്വയാംഗ മണ്ഡലം വിഭജിച്ച് തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലം രൂപീകൃതമായത് മുതൽ സിപിഎം മാത്രം വിജയിച്ചു വരുന്ന തൃക്കരിപ്പൂർ എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായാണ് കണക്കാക്കുന്നത്. അതേസമയം യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാവത്തതിനാൽ കോൺഗ്രസാണോ അതോ കേരള കോൺഗ്രസ് ആണോ മത്സരിക്കുക എന്ന് ധാരണയായിട്ടില്ല. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂരിൽ ഇത്തവണ കോൺഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തുണ്ട്.
District News
തൊടുപുഴ: കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചാമ്പ്യന്മാർ. ഫൈനലിൽ കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് കണ്ണൂര്‍ പരാജയപ്പെടുത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം ഗവ. ദന്തല്‍ കോളജിനെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് മൂന്നാംസ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് എം.എ. പ്രജുഷയും മുന്‍ ദേശീയ പോള്‍വാട്ട് താരം ബിമിന് പോളും ട്രോഫികള്‍ വിതരണം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് കായികവിഭാഗം മേധാവി വി.എല്‍. ബിജുകുമാര്‍, ഡോ. അജീഷ് ടി. അലക്സ്, വി.ആര്. അമല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചിറ്റാരിക്കാൽ: ആഗോളതലത്തിലുള്ള കരാട്ടെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക കരാട്ടെ ഫെഡറേഷ ജഡ്ജ് ആയി ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി ഷാജു മാധവൻ തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്ത്യയിൽനിന്നും ഇതിനുള്ള യോഗ്യത നേടിയത് ഷാജു ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്. ലോക കരാട്ടെ ഫെഡറേഷനു കീഴിൽ ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന റഫറി പരീക്ഷയിൽനിന്നാണ് ഷാജു യോഗ്യത നേടിയത്. കഴിഞ്ഞ ഏഴു വർഷമായി ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് ആയ ഷാജു നിലവിൽ സെയ്ടൊകാൻ ഇന്റർനാഷണൽ ഏഷ്യ ഫെഡറേഷന്റെ കോച്ചും കേരള കരാട്ടെ അസോസിയേഷന്റെ ടൂർണമെന്റ് കമ്മീഷൻ ചെയർമാനുമാണ്.
കെഎസ്ഇബി ഭീമനടി സെക്ഷനിലെ ജീവനക്കാരനായ ഷാജു 35 വർഷമായി കരാട്ടെ പരിശീലനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഭാര്യ സിന്ധുവും വർഷങ്ങളായി കരാട്ടെ പരിശീലകയാണ്. മകൻ സൂരജ് കെ. ഷാജു അന്തർദേശീയ കരാട്ടെ താരവും അബുദാബിയിൽ കരാട്ടെ പരിശീലകനുമാണ്. മകൾ സ്മൃതി കെ. ഷാജു അന്തർദേശീയ കരാട്ടെ, തായ്ക്വാണ്ടോ താരവും പരിശീലകയുമാണ്.
District News
ആലപ്പുഴ: നെല്ലിന്റെ ജനുസില്പ്പെട്ടതും കാഴ്ചയില്‍ വ്യത്യാസമില്ലാത്തതുമായ വരിനെല്ല് നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു. ഭക്ഷ്യയോഗ്യമാണെങ്കിലും ഒരു നെല്ക്കതിരില് ആദ്യം വിരിഞ്ഞ നെല്മണികള് മൂപ്പെത്തുന്നതാണ് രീതി. ഒരു നെല്ക്കതിരില് തന്നെ പല മൂപ്പുള്ള നെല്മണികളുണ്ടാകും. അതിനാല്‍ കൊയ്തെടുത്ത് അരിയാക്കാനാവില്ല. ഒരു കതിരില്‍ ആദ്യം മുപ്പെത്തുന്ന മണികള്‍ നേരത്തേകൊഴിയുകയും മണ്ണില്‍ ദീര്‍ഘകാലം മുളയ്ക്കാതെ കിടക്കുന്നതുമാണ് സ്വഭാവം.
നെല്ലിനേക്കാള്‍ മൂന്നാഴ്ച മുമ്പ് അതായത് വിതച്ച് 60-70 ദിവസത്തിനുള്ളില്‍ വരിനെല്ല് കതിരിടും. നെല്ലും വരിനെല്ലും തമ്മില്‍ ആറ് ഇഞ്ചു മുതല്‍ ഒരടിവരെ ഉയരവ്യത്യാസവും കാണും. അതിനാല്‍ നെല്‍ച്ചെടികള്‍ക്ക് സൂര്യപ്രകാശം ലഭിക്കാത്തരീതിയില്‍ ഇവയുടെ കതിരുകള്‍ അവയ്ക്കു മുകളില്‍ വരും.
വരിനെല്ലിന്റെ നിയന്ത്രണത്തിനായി സംയോജിത നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മങ്കൊമ്പ് എം.എസ്. സ്വാമിനാഥന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
2. പറിച്ചുനടീല്‍ കൃഷിരീതി
അവലംബിക്കുക
യന്ത്രവത്കൃത നടീല്‍രീതി തുടര്‍ച്ചയായി രണ്ടുവര്‍ഷം അവലംബിച്ചാല്‍ വരിനിയന്ത്രണം പൂര്‍ണമായും സാധ്യമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഞാറു പറിച്ചു നടുന്ന പാടങ്ങളില്‍ സ്ഥിരമായി വെള്ളമുള്ളതിനാല്‍ വരിനെല്ലിന്റെ വിത്തുകള്‍ കിളിര്‍ത്തു പൊങ്ങില്ല.
ജലലഭ്യതക്കുറവും വര്‍ധിച്ച പണച്ചെലവും ഈ രീതി അവലംബിക്കുന്നതിന് തടസമാണെങ്കിലും സാധിക്കുന്ന സ്ഥലങ്ങളില്‍ യന്ത്രവത്കൃത നടീല്‍ രീതിയില്‍ നെല്‍കൃഷി ചെയ്യുന്നത് വരിനെല്ലിന്റെ ആധിക്യം കുറയ്ക്കാന്‍ സഹായിക്കും.
3. മണ്ണിലുള്ള വരിനെല്ലിന്റെ
വിത്തുകളെ മുളപ്പിച്ച് നശിപ്പിക്കുക
വരിനെല്ലിന്റെ വിത്തുകള്‍ ധാരാളമുണ്ടെങ്കില്‍ രണ്ടു പ്രാവശ്യമെങ്കിലും മണ്ണിളക്കി കള കിളിര്‍പ്പിക്കുന്നതാണ് ഉത്തമം. വെള്ളം കയറ്റി മുക്കിയാല്‍ മറ്റു കളകളെപ്പോലെ വരിഞാറുകള് നശിച്ചുപോകില്ല. അതിനാല്‍ കളനാശിനി അടിച്ചതിനുശേഷം മൂന്നാം ദിവസം വെള്ളം കയറ്റിയിടുക. സ്റ്റെയില്‍ സീഡ് ബെഡ് എന്ന ഈ സാങ്കേതിക വിദ്യ വഴി ഒരുക്കിയെടുത്ത ഈ നിലങ്ങളില്‍ മണ്ണിളക്കാതെ തന്നെ അടുത്ത കൃഷിക്കുള്ള മുളപ്പിച്ച വിത്തുകള്‍ വിതയ്ക്കണം.
4. ളവിത്തുകള് മുളയ്ക്കുന്നത്
നിയന്ത്രിക്കുന്നതിനുള്ള
സാങ്കേതികവിദ്യ
വിത്തു വിതയ്ക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരിഞ്ച് ഘനത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ഓക്സിഫ്ളൂര്ഫെന് 23 ശതമാനം ഇസി എന്ന കളനാശിനി 250-300 മില്ലി ഒരേക്കറിന് എന്ന തോതില്‍ തളിച്ചിടുക. മൂന്നാം ദിവസം വെള്ളം വറ്റിച്ച് മുളപ്പിച്ച നെല്‍ വിത്തുകള്‍ വിതയ്ക്കാം.
വരിക്കതിരുകളെ മാത്രമായി കരിച്ചുകളയുന്നതിനുള്ള വീഡ് വൈപ്പര്‍ സാങ്കേതിക വിദ്യയും മങ്കൊമ്പിലെ എം.എസ്. സ്വാമിനാഥന് നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. ഇതും കര്‍ഷകര്‍ക്ക് ഉപയോഗിക്കാമെന്ന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. നിമ്മി ജോസ്, ഡോ. ജോബി ബാസ്റ്റിന് എന്നിവര്‍ പറഞ്ഞു.
District News
കാസർഗോഡ്: കൃഷിവകുപ്പിനു കീഴിലുള്ള കുണ്ടാറിലെ ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡിൽ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി കാഷ്യു കഫേ കം വ്യൂ പോയിന്റ് ഒരുങ്ങുന്നു. മികച്ചയിനം കശുമാവിൻ തൈകളുടെ വില്പനയിലൂടെ ദേശീയതലത്തിൽ അംഗീകാരം നേടിയ ഫാമിന് രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിൽ നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്. ഫാമിന്റെ ഭാഗമായ കുണ്ടാർ മായിലാംകോട്ട കുന്നിലാണ് വ്യൂ പോയിന്റ് ഒരുക്കുന്നത്. രാവിലെയും വൈകിട്ടും മഞ്ഞുപുതച്ച് നില്ക്കുന്ന കുന്നിൽ മടിക്കേരിയിലെ ടൂറിസം സ്പോട്ടായ രാജാസ് സീറ്റിന്റെ മാതൃകയിലാണ് വ്യൂ പോയിന്റ് നിർമിക്കുന്നത്.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുണ്ടാറില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരത്തിലാണ് കാഷ്യു പ്രോജനി ഓര്‍ച്ചാഡിന്റെ പ്രവേശനകവാടം. അകത്തുകടന്ന് ഫാമിലെ കാഴ്ചകൾ ആസ്വദിച്ച് നടന്നു കയറിയാണ് സഞ്ചാരികൾ മായിലംകോട്ടക്കുന്നിന്റെ മുകളിലെത്തേണ്ടത്. .
വ്യൂ പോയിന്റിൽ ഇരുന്നുകൊണ്ട് നാലുഭാഗത്തെയും കാഴ്ചകളും അകലെ പയസ്വിനിപ്പുഴയുടെ സൗന്ദര്യവും കശുവണ്ടിപ്പരിപ്പ് അടക്കമുള്ള ഫാമിന്റെ തനത് ഉത്പന്നങ്ങളുടെ രുചിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും. ഫാമിലെ ചെണ്ടിമല്ലിത്തോട്ടത്തിൽ പൂക്കൾ വിടരുന്ന സമയങ്ങളിൽ ആ കാഴ്ചയും ആസ്വദിച്ച് പടങ്ങളെടുക്കാം. സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഉള്‍പ്പെടെ ഇതിനു പിന്നാലെ സ്ഥാപിക്കും. ഒരു മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഈ വേനൽക്കാലത്തുതന്നെ വ്യൂ പോയിന്റ്. സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കശുമാവ് കൃഷി വികസന ഓഫീസർ മനു നരേന്ദ്രൻ, ഫാം ഓഫീസർ എൻ. സൂരജ് എന്നിവർ പറഞ്ഞു.
District News
രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ സയൻസ്, ഇലക്ടറൽ ലിറ്ററസി ക്ലബ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ബി.എസ്. ആശാലക്ഷ്മി, ഡോ. ഷീന ഷുക്കൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു ജോസഫ്, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. പി.എ. ബിബിൻ, പിടിഎ വൈസ് പ്രസിഡന്റ് ജയിൻ പി. വർഗീസ്, കോളജ് യൂണിയൻ ചെയർമാൻ കെ.ആനന്ദ്, അധ്യാപകരായ ഡോ. ടി. ജിജി കുമാരി, ഡോ. എൻ.വി. വിനോദ്. ഡോ. അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാർ ഇന്ന് സമാപിക്കും.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ നെടുങ്കണ്ടം പഞ്ചായത്തിന്റെ അതിര്‍ത്തി തുടങ്ങുന്ന കൈലാസപ്പാറ വിലക്ക് മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗങ്ങളാണ് ഇന്നലെ പഞ്ചായത്ത് അധികൃതരും ഹരിതകര്‍മസേനാംഗങ്ങളും ചേര്‍ന്ന് വൃത്തിയാക്കിയത്. മാലിന്യ നിര്‍മാര്‍ജനം ഇന്നു പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
റോഡിന്റെ ഇരുവശങ്ങളിലുമായി കുട്ടികളുടെ ഡയപ്പര്‍ മുതല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍വരെ വലിച്ചെറിഞ്ഞ നിലയിലാണ്. ചാക്കുകണക്കിന് അപ്ഹോള്‍സ്റ്ററി മാലിന്യവും മിഠായിക്കവറുകളുമെല്ലാമാണ് കുന്നുകൂടിക്കിടന്നിരുന്നത്.
മാലിന്യങ്ങളില്‍ അധികവും വിനോദസഞ്ചാരികളും മറ്റ് ദീര്‍ഘദൂര യാത്രക്കാരും റോഡിലേക്ക് വലിച്ചെറിയുന്നവയാണ്. പാതയോരത്തെ വ്യാപാരസ്ഥാപനങ്ങളില്‍ മതിയായ വേസ്റ്റ്ബിന്നുകള്‍ ഇല്ലാത്തതും മാലിന്യങ്ങള്‍ റോഡിലേക്ക് വരാന്‍ കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് പാതയോരത്തെ കാടുകള്‍ വെട്ടിനീക്കിയിരുന്നു. ഇതോടെയാണ് മാലിന്യക്കൂന്പാരം പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് റോഡിന്റെ വശങ്ങള് വൃത്തിയാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന് എന്നിവര്‍ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് അംഗങ്ങളായ ജിജോ മരങ്ങാട്ട്, മോഹനന് മുല്ലയ്ക്കല്, മഞ്ജുമോള്‍ മാത്യു, മേഴ്സി സ്റ്റീഫന്‍, ഇന്ദു, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നൽകി.
District News
രാജപുരം: സെന്റ് പയസ് ടെൻത് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വോയേജർ 2026 എന്ന പേരിൽ ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ് നടത്തി. ബംഗളൂരു എഎംഇപിഐ പ്രൈവറ്റ് ലിമിറ്റഡിലെ എച്ച്ആർ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി വി. സവിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, ഡോ. ഷിനോ പി. ജോസ്, ഡോ. പി.എ. ബിപിൻ, സി. അനാമിക, വി. കീർത്തി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ആശയവിനിമയ ശേഷിയുടെയും നൂതന ആശയങ്ങളുടെയും മാറ്റുരയ്ക്കുന്ന മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ:
ബെസ്റ്റ് മാനേജർ- എ. നിരാമയ (ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്), അക്സ ജോസഫ് (ജിഎച്ച്എസ്എസ് ചായ്യോത്ത്). ബിസിനസ് ക്വിസ്- എൻ. ജയലക്ഷ്മി, ക്ലിൻസ് ജോസഫ് (ജിഎച്ച്എസ്എസ്, കൊട്ടോടി), ടി. ദേവാനന്ദ്, ടി. ശിവാനന്ദ് (ജിഎച്ച്എസ്എസ് പാക്കം). മാനേജ്മെന്റ് ടീം - കെസിയ മരിയ ഏബ്രഹാം, അലീന മനേഷ്, ജെൽസ മരിയ ജിമ്മി, ഗ്രേസ് തെരേസ ബിജു (വള്ളിയോടൻ കേളുനായർ സ്മാരക എച്ച്എസ്എസ്, വരക്കാട്), മനു തോമസ്, റെമിൻ റെജി, കെ. ദീപ്തി, സൗര കൃഷ്ണ (ജിഎച്ച്എസ്എസ് ബളാൽ). ട്രഷർ ഹണ്ട്- അതുൽ കൃഷ്ണ, അർജുൻ കൃഷ്ണ, അബിൻ റെജി (ജിഎച്ച്എസ്എസ് ബളാൽ), ജീവൻ, ഗിഫ്റ്റ്സൺ, ആൽബർട്ട് (ജിഎച്ച്എസ്എസ് ബളാൽ).
District News
ചാലിശ്ശേരി: ചാലിശ്ശേരിയിൽ പുരോഗമിക്കുന്ന 13-ാമത് ദേശീയ സരസ് മേള പെൺകരുത്തിന്റെ വിജയഗാഥയായി മാറുന്നു. ആറുദിനങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് വനിതാ സംരംഭകരുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും സാക്ഷ്യപത്രമായി മേള മാറി.
കുടുംബശ്രീ അംഗങ്ങളുടെ സർഗ്ഗശേഷിക്ക് ചാലിശ്ശേരി വേദിയൊരുക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ മേളയ്ക്ക് ഉത്സവഛായ പകർന്നു.
വിപണന സ്റ്റാളുകൾക്ക് സമീപത്തെ ഓപ്പൺ സ്റ്റേജിൽ അരങ്ങേറിയ കൈകൊട്ടിക്കളി, വീരനാട്യം എന്നിവ ആസ്വാദക പ്രശംസ പിടിച്ചുപറ്റി. ചവിട്ടുകളി ഉത്സവവും കാണികൾക്ക് നവ്യാനുഭവമായി. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഫുഡ് കോർട്ടും ജനസാഗരത്തെ ആകർഷിക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്നുള്ള 25ലേറെ ബിരിയാണി ഇനങ്ങൾക്കൊപ്പം അട്ടപ്പാടിയുടെ തനത് രുചിയായ 'വനസുന്ദരി' തേടിയും നിരവധി പേരെത്തുന്നുണ്ട്. സാംസ്കാരിക സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.
അമ്മു സ്വാമിനാഥൻ വേദിയിൽ നടന്ന ലൈവ് മെലഡിയും തുടർന്ന് ഷഹബാസ് അമൻ നയിച്ച ഗസൽ സന്ധ്യയും ആറാം ദിനത്തെ സംഗീതസാന്ദ്രമാക്കി. ആസ്വാദകരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെത്തിച്ചാണ് ആറാം ദിനത്തിനു തിരശീല വീണത്. മേളയുടെ ഏഴാം ദിനമായ ഇന്നു രാവിലെ 11ന് സെമിനാറും ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും.
വൈകുന്നേരം നാലിന് തിരുവരങ്കൻ ഫോക്ക് അക്കാദമിയുടെ നാടൻപാട്ടും രവി വേണുഗോപാലിന്റെ സോളോ തബലയും അരങ്ങേറും. ആറിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിന് ബിൻസിയും ഇമാമും നയിക്കുന്ന സംഗീതപരിപാടിയും നടക്കും.
District News
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗിലെ തീപിടിത്തം റെയിൽവേ നേരിട്ട് അന്വേഷിക്കണമെന്നു കേന്ദ്ര റെയിൽവേ മന്ത്രിക്കു പരാതി. തൃശൂരിലെ പൊതുപ്രവർത്തകനായ സുജോബി ജോസാണ് പരാതിക്കാരൻ.
നിയമം ലംഘിച്ചാണ് ബൈക്ക് പാർക്കിംഗിനു സൗകര്യവും കരാറും നൽകിയിരിക്കുന്നത്. ഇലക്ട്രിക് ലൈനിനുസമീപം ബൈക്ക് പാർക്കിംഗ് കേന്ദ്രം നിർമിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കണം. സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ തീപിടിത്തത്തിനു കാരണമായ തെളിവുകൾ ലഭ്യമാകാത്ത സ്ഥിതിയാണ്. തീപിടിത്തം തരണംചെയ്യാൻ പാർക്കിംഗിലെ ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടില്ല.
ഇത്തരം പിഴവുകൾ കാരണം ഇരുനൂറിലധികം ബൈക്കുകളാണു കത്തിനശിച്ചത്.
ഇതിനുള്ള നഷ്ടപരിഹാരം ആരാണു നൽകുകയെന്നും ഇത്രയധികം ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും സുജോബി ജോസ് പരാതിയിൽ ആവശ്യപ്പെട്ടു.
District News
ഹരിപ്പാട്: റോഡ് മുറിച്ച് കടക്കാൻനിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂരമർദനം.
ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനുവിനെയാണ്(29) ആറാട്ടുപുഴയിൽ ഒരുകൂട്ടം യുവാക്കൾ ക്രൂരമായി തല്ലിച്ചതച്ചത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞദിവസം രാത്രി എട്ടേ മുക്കാലോടെ ബസ് സ്റ്റാൻഡിനു വടക്ക് എസി പള്ളി ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. തൃക്കുന്നപ്പുഴയിൽനിന്നു ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മിറർ റോഡ് അരികിൽനിന്ന അമീറിന്റെ ശരീരത്തിൽ തട്ടുകയും നിലത്ത് വീഴുകയും ചെയ്തു.
ഉടനെ തന്നെ കാർ റോഡ് അരികിലേക്ക് മാറ്റിനിർത്തി പരിക്കേറ്റ ആളിനെ ആശുപത്രിയിൽ എത്തിക്കാനായി തയാറെടുക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പിവടിക്ക് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികൾ കൊണ്ടും കല്ലുകൾ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി.
അക്രമം തടയാനെത്തിയവർക്കും മർദനമേറ്റു. ആഴ്ചകൾക്ക് മുമ്പ് വാങ്ങിയ കാറും അക്രമികൾ അടിച്ചുതകർത്തു. സംഭവമറിഞ്ഞ് പിതാവ് അനിൽകുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണപേക്ഷിച്ചിട്ടും അക്രമം തുടർന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയിലെത്തിക്കാനും അനുവദിച്ചില്ല. പോലീസ് വരട്ടെ എന്നായിരുന്നു മറുപടി. ഇതിനിടെ കൂടുതൽ നാട്ടുകാർ രംഗത്തുവന്നതോടെ അക്രമി സംഘം രക്ഷപ്പെട്ടു.
പോലീസിന്റെ സഹായത്തോടെ സുഹൃത്തുക്കൾ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വലതു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. മരുന്നുകൊണ്ട് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കാർ ഓടിച്ച് തെങ്ങില്‍ കൊണ്ടിടിക്കാനും അക്രമികൾ ശ്രമം നടത്തി. കാറിനു രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ തട്ടി വീണ അമീറിന്റെ കാൽ ഒടിഞ്ഞു. തൃക്കുന്നപ്പുഴ പോലീസ് എത്തി തെളിവുപ്പ് നടത്തി. കണ്ടാൽ അറിയാവുന്ന 11 പേർക്കെതിരേ കേസെടുത്തു.
District News
പാലാ: ഏറ്റുമാനൂരില്‍ നടന്ന അപകടത്തില്‍ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകള്‍ സ്വദേശിനി അനവധി ശസ്ത്രക്രിയകള്‍ക്കും ആഴ്ചകള്‍ നീണ്ട തീവ്രപരിചരണത്തിനുമൊടുവില് ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഒക്ടോബര്‍ നാലിനു നടന്ന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. പരിശോധനയില്‍ നെഞ്ചിനുള്ളില്‍ രക്തം കെട്ടികിടക്കുന്നതായും നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും ശ്വാസകോശത്തിലും പരിക്ക് സംഭവിച്ചതായും കണ്ടെത്തി. അപകടത്തിന്റെ ആഘാതത്തില്‍ രക്തസമ്മര്‍ദം മോശമായ നിലയിലായതിനാല്‍ രോഗിക്ക് അടിയന്തരമായി വെന്റിലേറ്ററിന്റെ സഹായം നല്‍കുകയായിരുന്നു.
അപകടത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ക്ക് ജനറല്‍ ആൻഡ് ലാപറോസ്കോപ്പിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട ശസ്ത്രക്രിയകള്‍ നടന്നു. മുഖത്ത് വലിയ മുറിവുകള്‍ ഉണ്ടായതിനാല്‍ ആവശ്യമായ ഭാഗങ്ങളില്‍ തൊലി പുനഃസ്ഥാപിക്കുന്നതിനായി ഡിബ്രൈഡ്മെന്റും സ്കിന്‍ ഗ്രാഫ്റ്റിംഗും നടത്തി.
പൊട്ടലുകള്‍ സംഭവിച്ച അസ്ഥികളെ ശരിയായ നിലയില്‍ സ്ഥിരപ്പെടുത്തുന്നതിനായി സൈഗോമാറ്റിക് ആര്‍ച്ച് ഓആര്ഐഎഫ് ശസ്ത്രക്രിയയും ഡിസ്റ്റല്‍ റേഡിയസ് ഓആര്ഐഎഫ് ശസ്ത്രക്രിയയും നടത്തി.
തോളിലും കൈയിലും ഉണ്ടായിരുന്ന പൊട്ടലുകള്‍ പരിഹരിക്കാന്‍ ഒക്ടോബര്‍ 25ന് മൂന്നാം ഘട്ട ശസ്ത്രക്രിയ നടന്നു. ട്രൈസെപ്സ് ഭാഗത്തെ പരിക്കേറ്റ ടിഷ്യുകള്‍ നീക്കംചെയ്തതിനുശേഷം അടിഞ്ഞിരുന്ന രക്തം നീക്കംചെയ്യുകയും തുടര്‍ന്ന് ഇടത് കൈയിലെ അസ്ഥി ഹെര്‍ബര്‍ട്ട് സ്ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു.
ആഴ്ചകള്‍ നീണ്ട ഐസിയു പരിചരണത്തിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായ നിലയിലാകുകയും നെഞ്ചിനുള്ളില്‍ അടിഞ്ഞുകൂടിയ രക്തവും വായുവും നിയന്ത്രണത്തിലാകുകയും ചെയ്തതിനാല്‍ ഒക്ടോബര്‍ 20ന് രോഗിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. തുടര്‍ന്ന് കൃത്യമായ മെഡിക്കല്‍ പരിചരണത്തിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും കര്‍ശനമായ ഡയറ്റ് നിയന്ത്രണത്തിലൂടെയും രോഗിയെ സാധാരണ നിലയിലേക്ക് എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നു രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിബിന്‍ കെ തോമസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. അനീഷ് ജോസഫ്, ഓറല്‍ ആൻഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മാത്യു ജെയിംസ്, ഓര്‍ത്തോപീഡിക്സ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സിജോ സെബാസ്റ്റ്യന്‍, കാര്‍ഡിയോ തൊറാസിക് ആൻഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന് സി, ന്യൂറോസര്‍ജറി ആൻഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയകുമാര്‍ മാധവദാസ് മേനോന് എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്കി.
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസ് പോള്‍ ലൂക്കാസ്, അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എബി ജോണ്‍, കണ്‍സള്‍ട്ടന്റുമായ ഡോ. ശിവാനി ബക്ഷി, ഡോ. ജെയിംസ് സിറിയക്, ഡോ. ബേസില്‍ പോള്‍ മനയാലില്‍ എന്നിവരും ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
District News
കാസര്‍ഗോഡ്: വിവിധ ബാങ്കുകളില്‍ അവകാശവാദം ഉന്നയിക്കപ്പെടാതെ കിടക്കുന്ന പണം തിരിച്ചെടുക്കാന്‍ അവസരമൊരുക്കി യുവര്‍ മണി യുവര്‍ റൈറ്റ് എന്ന പേരില്‍ ദേശീയതലത്തില്‍ കാമ്പയിന് നടക്കുമ്പോള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലും ഡെഫ് കാമ്പയിന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
29നു കാസര്‍ഗോഡ് ബാങ്ക് റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ കേരള ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ ഒന്നുവരെയാണ് അദലത്ത്. അവകാശവാദം ഉന്നയിക്കപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളെ സഹായിക്കുക, തിരിച്ചെടുക്കല്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കുക, ബാധകമായ പലിശയോടെ നിയമാനുസൃതമായ അവകാശവാദങ്ങള്‍ തീര്‍പ്പാക്കുക എന്നിവയാണ് അദാലത്തിന്റെ ലക്ഷ്യം.
ക്യാമ്പില്‍ വിവിധ ബാങ്കുകളുടെയും ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മ്യൂചൽ ഫണ്ട് സ്ഥാപനങ്ങളുടെയും പെന്ന് ഫണ്ടുകളുടെയും നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ കെവൈസി രേഖകള്‍ സഹിതം ഹാജരാകണം.
District News
തലശേരി: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 84-ാമത് വാർഷിക സമ്മേളനം 28 മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ഗവ. കോളജ് ഇന്ത്യൻ ചരിത്ര കോൺഗ്രസിന് വേദിയാകുന്നത്. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രസിഡന്റ് രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. വിശിവദാസൻ എംപി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ കെ സുധാകരൻ എംപി വിശിഷ്ടാതിഥിയാകും.
സുവനീർ പ്രകാശനം ഡോ. വി. ശിവദാസൻ എംപി നിർവഹിക്കും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രഫ. സയിദ് അലി നദീം റിസാവി പ്രഭാഷണം നടത്തും. ദക്ഷിണേഷ്യയിലെ ചരിത്രകാരന്മാരുടെയും ചരിത്രഗവേഷകരുടെയും ഏറ്റവും വലിയ പ്രഫഷണൽ അക്കാദമിക സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പ്രതിനിധികൾ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പുരാതന ഇന്ത്യ, ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ, പുരാവസ്തു പഠനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി ഒരേ സമയം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കൂടാതെ അനുസ്മരണ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടക്കും. കേരള ചരിത്രത്തെ സംബന്ധിച്ചുള്ള പ്രത്യേക സെഷനും ഉണ്ടായിരിക്കും. കേരള ചരിത്രത്തെ സംബന്ധിച്ച പ്രത്യേക സെഷനും ഉണ്ടാകും. മികച്ച 16 പ്രബന്ധങ്ങൾക്ക് പുരസ്കാരം നൽകും.
എസ്.സി. മിശ്ര സ്മാരക പ്രഭാഷണം 28ന് വൈകുന്നേരം ആറുമുതൽ ഡൽഹി സർവകലാശാലയിലെ പ്രഫ. ഹർഫത്ത് ഹസൻ നിർവഹിക്കും. 29ന് വൈകുന്നേരം ആറിന് സിമ്പോസിയത്തിൽ പ്രഫ. രൺബീർ ചക്രവർത്തി, പ്രഫ. എസ്. ഇസെഡ് എച്ച്. ജാഫ്രി, പ്രഫ. അമർ ഫാറൂഖി എന്നിവർ പങ്കെടുക്കും. ചരിത്രകോൺഗ്രസിനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തക പ്രകാശനവും ചരിത്ര, പൈതൃക പ്രദർശനവും സംഘടിപ്പിക്കും. എക്സിബിഷൻ 27ന് സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി ഉദ്ഘാടനം ചെയ്യും.
പുസ്തകോത്സവത്തിൽ പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ രചിച്ച 'ദി പ്രസന്റ് കോളണൈസസ് ദി പാസ്റ്റ്: ദി ഫ്യൂച്ചർ ഫോർസേക്കൺ' എന്ന പുസ്തകം പ്രകാശനം ചെയ്യും. 27 ന് വൈകുന്നേരം പ്രഫ. രാജൻ ഗുരുക്കൾ പ്രമുഖ എഴുത്തുകാരൻ ടോണി ജോസഫിന് നൽകി പ്രകാശനം നിർവഹിക്കും. 28, 29 ദിവസങ്ങളിൽ രാത്രി 7.30 മുതൽ കലാപരിപാടികളും അരങ്ങേറും. 28 ന് നർത്തകിയും സിനിമ താരവുമായ മീര നായരും സംഘവും 'തെയ്യാട്ടം, ദി ഡിവൈൻ റീബെർത് ഓഫ് ഓപ്രെസ്ഡ് ലവ്' എന്ന പ്രമേയത്തെ ആസ്പദമാക്കി നൃത്ത പരിപാടി അവതരിപ്പിക്കും. 29 ന് കഥകളി, അലാമിക്കളി, പൂരക്കളി, പണിയ നൃത്തം, ചവിട്ടുനാടകം, ഒപ്പന, മാർഗംകളി, കളരി തുടങ്ങിയവ കോർത്തിണക്കിയുള്ള സംഗീത നൃത്ത ഫ്യൂഷൻ അരങ്ങേറും. 30ന് വൈകുന്നേരം നാലിന് നടക്കുന്ന സമാനപ സമ്മേളനം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
ഡോ. പി മോഹൻദാസ് അധ്യക്ഷത വഹിക്കും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രഫ. സയ്യിദ് അലി നദീം റെസാവി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ.കെ സാജു, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ എന്നിവർ പങ്കെടുക്കും. ഗവ. ബ്രണ്ണൻ കോളജിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ. വി ശിവദാസനെ കൂടാതെ പ്രഫ. സയിദ് അലി നദീം റെസാവി, പ്രഫ. വിനോദൻ നാവത്ത്, പ്രിൻസിപ്പൽ പ്രഫ. ജെ. വാസന്തി, പ്രഫ. കെ.പി പ്രശോഭിത്ത്, ഡോ. എ. വത്സലൻ, ഡോ. എം.ടി നാരായണൻ, ജി.എസ്. അഭിനന്ദ് എന്നിവരു പങ്കെടുത്തു.
District News
എടൂർ: സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന പള്ളി തിരുനാളിന് ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ കൊടിയേറ്റി. റവ. ഡോ. ആന്റണി കിടാരത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
ഇന്ന് മുതൽ രാവിലെ 5. 30 നും വൈകുന്നേരം നാലിനും ആരാധന, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് റവ. ഡോ. സോജൻ കരോട്ട്, ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ഫാ. ജോബിൻസ് താഴത്തുവീട്ടിൽ, ഫാ. ജിബിൻ മുണ്ടൻകുന്നേൽ, ഫാ. സിജോ തളിയത്ത്, ഫാ. ഷാരോൺ പാറത്താഴെ, ഫാ. റോബിൻസ് പുന്നക്കുഴി, ഫാ. ബിജു തേലേക്കാട്ട്, ഫാ. ജയിംസ് പുത്തൻനട എന്നിവർ കാമികത്വം വഹിക്കും.
ഒന്നിന് രാവിലെ 6.30 ന് പുതുവർഷ പ്രാർഥനയ്ക്ക് ശേഷവും വൈകുന്നേരം 4.30 ന്റെ ദിവ്യബലിക്ക് ശേഷവും വാഹന വെഞ്ചിരിപ്പ്. രണ്ടിന് വൈകുന്നേരം ആറിന് കലാസന്ധ്യ- വിവിധ ഭക്ത സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിക്കുന്ന നാടകം "പോക്ക്. പ്രധാന തിരുനാൾ ദിവസമായ മൂന്നിന് വൈകുന്നേരം 6.30 ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം. നാലിന് രാവിലെ 9.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും . തുടർന്ന് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന് . രാത്രി ഏഴിന് സാമൂഹ്യനാടകം- അങ്ങാടിക്കുരുവികൾ.
District News
മുല്ലശേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് വിജയാഘോഷപ്രകടനത്തിൽ പങ്കെടുത്തു.
യുഡിഎഫിൽ മുസ്ലീംലീഗ് സ്ഥാനാർഥിയായി മത്സരിച്ച എൻ.എ. ഹനീഫയാണ് ഇടതുമുന്നണിയുടെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തത്. ഒന്നാംവാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബി. സെയ്തു മുഹമ്മദാണ് 330 വോട്ടുനേടി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പി.ബി. ഉസ്മാൻ 171 വോട്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ.എ. ഹനീഫയ്ക്ക് 149 വോട്ടുമാണ് ലഭിച്ചത്.
District News
ഏഴിമല: ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമി ഏഴിമല കടലില്‍ സംഘടിപ്പിച്ച 14-ാമത് അഡ്മിറല്‍സ് കപ്പ് അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ ജേതാക്കൾ. ഇന്ത്യൻ ടീമുകളായ ഐഎൻഎ ഒന്നാം സ്ഥാനവും എൻഡിഎ രണ്ടാം സ്ഥാനവും നേടി. ഒന്‍പതു മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരുന്നു മത്സരം.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യന്‍ നേവൽ അക്കാഡമിക്കു വേണ്ടി കേഡറ്റ് ഇന്ദുശങ്കറും കേഡറ്റ് ഹിമാന്‍ഷുവും പ്രതിനിധീകരിച്ച ടീം അഡ്മിറല്‍സ് കപ്പ് സ്വന്തമാക്കി. ഇന്ത്യയുടെ എന്‍ഡിഎക്കുവേണ്ടി കേഡറ്റ് അമാനും കേഡറ്റ് കാര്‍ത്തികേയനും പ്രതിനിധീകരിച്ച ടീം രണ്ടാം സ്ഥാനവും നേടി. കേഡറ്റ് ടൈമണും കേഡറ്റ് മിലോഷും പ്രതിനിധീകരിച്ച പോളണ്ടാണ് മൂന്നാം സ്ഥാനത്ത്.
പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇറ്റലിയുടെ മാക്സിം ആദ്യ സ്ഥാനവും, ഇസ്രയേല്‍ കേഡറ്റ് ടോമര്‍ രണ്ടാം സ്ഥാനവും ഗ്രീസിന്റ് കേഡറ്റ് പാപനികിറ്റാസ് മൂന്നാം സ്ഥാനവും നേടി. വനിതാ വ്യക്തിഗത വിഭാഗത്തില്‍ റഷ്യയുടെ കേഡറ്റ് പോളിനയ്ക്കാണ് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ കേഡറ്റ് ആന്‍ഡ്രിയ രണ്ടാം സ്ഥാനവും, ഫിലിപ്പിന്‍സിലെ കേഡറ്റ് ജെന്റൽ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യന്‍ നേവല്‍ അക്കാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ മനീഷ് ചദ്ധ സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് അഡ്മിറല്‍സ് കപ്പ്, റണ്ണേഴ്സ്-അപ്പ് ട്രോഫി, വ്യക്തിഗത പുരസ്കാരങ്ങള്‍ എന്നിവ സമ്മാനിച്ചു. 2010-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായ മത്സരംമായിരുന്നു ഇത്. മത്സരങ്ങള്‍ക്കൊപ്പം മൗണ്ട് ദില്ലിയിലേക്കുള്ള ഫിറ്റ്നസ് ട്രെക്ക്, ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ കലാരൂപങ്ങള്‍, സാംസ്കാരിക പരിപാടികള്‍, സംഗീതം, നൃത്തം എന്നിവയും അവതരിപ്പിക്കപ്പെട്ടു.
District News
കാസര്‍ഗോഡ്: പ്രശ്നബാധിത ബൂത്തുകളുടെ വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ നിയന്ത്രിത നിരീക്ഷണ സംവിധാനവും ഒരുക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സാങ്കേതിക തികവോടുകൂടിയതുമായി. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് പോള്‍ മാനേജര്‍ ആപ്പ് വഴി വോട്ടെടുപ്പ് പുരോഗതി പരിശോധിച്ച് വിലയിരുത്തിയത്.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 119 പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ മോണിറ്ററിംഗ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മേല്‍നോട്ടം വഹിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകന്‍ ഡോ. ഹരികുമാര്‍ കണ്ട്രോള് റൂമില്‍ എത്തി ജില്ലയിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.
എന്‍ഐസി ജില്ലാ ഓഫീസര്‍ പവനന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റെ ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ ആപ്പും കണ്ട്രോള് റൂമുകള്‍ ഒരുക്കിയിരുന്നത്. ജില്ലാ ഐടി മിഷന്റെ നേതൃത്വത്തിലാണ് പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് കണ്ട്രോള് റൂം ഒരുക്കിയത്.
വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്ക്രീനിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സംവിധാനത്തില്‍ ഒരു സ്ക്രീനില്‍ ഒരേസമയം ഒന്‍പത് ബൂത്തിലെ ദൃശ്യങ്ങളും മറ്റേ സ്ക്രീനില്‍ അതിന്റെ വിവരങ്ങളും ലഭ്യമാക്കി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും കെല്‍ട്രോണ്‍, അക്ഷയ എന്നിവിടങ്ങളിലേ ജീവനക്കാരും ചേര്‍ന്നാണ് വെബ് കാസ്റ്റിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. പോള്‍ മാനേജര്‍ ആപ്പിന്റെ നിരീക്ഷണ മുറിയില്‍ വലിയ സ്ക്രീനോടൊപ്പം ഒന്‍പത് ലാപ്ടോപ്പുകളും ഓരോ ലാപ്ടോപ്പുകളിലും നിരീക്ഷണത്തിന് രണ്ടുപേരുടെ ടീമും ഉണ്ട്. ഒരേ സമയം 18 പേര് വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തി. രണ്ടു ഷിഫ്റ്റുകളിലായി ആണ് ജീവനക്കാര്‍ക്ക് ചുമതല നല്‍കിയത്.
District News
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ഐക്യൂഎസിയുടെ നേതൃത്വത്തില്‍ "ഉന്നത വിദ്യാഭ്യാസവും ഡിജിറ്റല്‍ പരിവര്‍ത്തനവും' എന്ന വിഷയത്തില്‍ ശില്പശാല നടത്തി.
പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.പി. ദേവസ്യ ശില്പശാല ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ചീഫ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ സുനില്‍ കെ. ജോസഫ്, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, സ്റ്റാഫ് പ്രതിനിധി വിനീത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പഴയങ്ങാടി: ചെറുകുന്ന് താവത്ത് ആക്രിക്കടയിൽ വൻ തീപിടുത്തം. പഴയങ്ങാടി പുഴയോട് ചേർന്നുള്ള ചെറുകുന്ന് നാലിൽ റോഡിൽ പ്രമോദ്, ദിനേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ചുവില്‍ക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാല്ഫയർ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.
സമീപത്തൊന്നും കെട്ടിടങ്ങൾ ഇല്ലാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. എന്നാൽ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും തെങ്ങുകൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കത്തിനശിച്ചു. വാഹനങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വാഹനങ്ങളുടെ എണ്ണ ടാങ്കുകളും ഓയിൽ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. തീപിടിത്തത്തിൽ നിരവധി പഴയ വാഹനങ്ങൾ കത്തിയമർന്നു. തീപിടിത്ത സമയത്ത് നാലു പേരാണ് ആക്രിക്കടയിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ച്. യാതൊരു അഗ്നി സുരക്ഷ സംവിധനങ്ങളും കെട്ടിടത്തിൽ ഇല്ലായിരുന്നെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
District News
അമ്പലപ്പുഴ: നാടിനെ നടുക്കിയ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ദാരുണാന്ത്യത്തിന് നാളെ ഒരാണ്ട്. നെഞ്ചില്‍ വിങ്ങുന്ന ഓര്‍മകളും തോരാത്ത കണ്ണീരുമായി കഴിയുകയാണ് ബന്ധുമിത്രാധികളും അടുത്ത സഹപാഠികളും.
2024 ഡിസംബര്‍ രണ്ടിന് രാത്രി 9.20നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം ബി ബിഎസ് വിദ്യാര്ഥികളായആല്വിന് ജോര്‍ജ്, ബി. ദേവാനന്ദന്, ആയുഷ് ഷാജി, മൊഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, പി.പി. മുഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സന് എന്നിവര്‍ മരണപ്പെട്ടത്. വണ്ടാനത്തെ ഹോസ്റ്റലില്‍നിന്ന് വാടകയ്ക്കെടുത്ത വാനില്‍ ആലപ്പുഴ നഗരത്തിലേക്ക് സെക്കൻഡ് ഷോ സിനിമയ്ക്കു പോകുകയായിരുന്നു സഹപാഠികള്‍ ഒരുമിച്ചു. കനത്ത മഴയുള്ള രാത്രിയായിരുന്നു അന്നത്തെ ദിവസം.
കളര്‍കോട് ചങ്ങനാശേരി ജംഗ്ഷനിലെത്തിയപ്പോള് നിയന്ത്രണം തെറ്റിയ കാര്‍ എതിരെവന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മഴയുടെ ശക്തി രക്ഷാപ്രവര്‍ത്തനത്തിനു തടസമായെങ്കിലും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. മൂന്ന് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മറ്റു രണ്ടു പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരണത്തിന് കീഴടങ്ങിയത്.
ആറ് വിദ്യാര്‍ഥികളുടെയും ഫോട്ടോ അനാച്ഛാദനം നാളെ 10ന് പുഷ്പാര്‍ച്ചനയ്ക്കുശേഷം ലൈബ്രററി സെന്‍ട്രല്‍ ഹാളില്‍ നടക്കും. വിദ്യാര്‍ഥികളുടെ ഓര്‍മയ്ക്കായി കേരളത്തിന്റെ വൃക്ഷമായ പ്ലാവ് ബന്ധുമിത്രാദികള്‍ നടും. വൃന്ദാവന്‍ എന്ന് പേരിട്ട പൂന്തോട്ട നിര്‍മാണത്തിനും കോളജ് കാമ്പസില്‍ തുടക്കമാകും.
District News
കയ്പമംഗലം: അമിത വൈദ്യുതി പ്രവാഹം മൂലം കയ്പമംഗലത്ത് വീടിനുള്ളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചതായി പരാതി. കയ്പമംഗലം ബോർഡ് കിഴക്ക് കണ്ടേങ്ങാട്ടിൽ സാജന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളാണ് കത്തിനശിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കെഎസ്ഇബിയുടെ 33 കെ.വി ടവർ ലൈനിൽ കാക്ക ഷോക്കേറ്റതിനെ തുടർന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിലാണ് വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചത്. ഫാൻ, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ഫാൻ, വയറിംഗ്, മറ്റുപകരണങ്ങളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. സംഭവസമയം വീടിനുള്ളിൽ ആളുകളുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായെന്ന് വീട്ടുകാർ പറഞ്ഞു.
ഒരു വർഷം മുമ്പും സമാന രീതിയിൽ ഷോർട്ട് സർക്യൂട്ട് മൂലം അപകടമുണ്ടായെന്നും, ഒന്നര ലക്ഷം രൂപ ചെലവാക്കിയാണ് വയറിംഗ് പൂർണ്ണമായും മാറ്റിയതെന്നും വീട്ടുടമ പറഞ്ഞു. തൊട്ടടുത്ത വീടുകളിലും നാശനഷ്ടമുണ്ടായി. കെഎസ്ഇബി മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് 33 കെ.വി. ലൈൻ സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.
District News
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്ന് പ്രകടനമായി എത്തിയാണ് കോൺഗ്രസ് സ്ഥാനാർഥികൾ ഇന്നലെ പത്രിക നൽകിയത്.
ഡിസിസി ഭാരവാഹികളായ എം.കെ. രാജൻ, എ.പി. നാരായണൻ, പി. ലളിത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, എം. പ്രദീപ് കുമാർ, പിലാക്കൽ അശോകൻ, കെ.ടി. ഹരീഷ്, പ്രശാന്ത് കോറോം, എ. രൂപേഷ്, എൻ. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ഘടക കക്ഷിയായ മുസ്ലിം ലീഗ് സ്ഥാനാർഥികൾ വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്കി. കേളോത്ത് ഖാദി കേന്ദ്രത്തിന് സമീപത്തു നിന്ന് പ്രകടനമായാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്. ഡിവിഷന്, സ്ഥാനാര്‍ഥി എന്നീ ക്രമത്തില്‍ ചുവടെ.
കരിവെള്ളൂര്‍-കെ. ദേവകി (കോണ്‍), പെരളം-ദിബില്‍ ആര്. നായര്‍ (കോണ്‍), മാത്തില്‍-പി. ബീന (കോണ്‍), പെരിങ്ങോം-അജിത (കോണ്‍), പാടിയോട്ടുചാല്‍-രേഷ്മ വി.രാജു (കോണ്‍), പുളിങ്ങോം- ജോമോള്‍ ജോസഫ് (കേരള കോണ്‍-ജെ), പ്രാപ്പൊയില്‍-ടി.എ. മുഹമ്മദ് സലീം (ലീഗ്), പെരിന്തട്ട-പി. മുസ്തഫ (ലീഗ്), വെള്ളോറ-ഇ. സ്വപ്ന (കോണ്‍), മാതമംഗലം-വി.എം. ബീന (കോണ്‍), കാങ്കോല്‍-ടി. ശശീന്ദ്രന് (കോണ്‍), കുഞ്ഞിമംഗലം-വി.ടി. ശിവജി (കോണ്‍), കുന്നരു-ഷര്‍മ്മിള (കോണ്‍), രാമന്തളി-സബീര്‍ മുഹമ്മദ് (ലീഗ്) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്.
ചെറുകുന്നിൽ സിപിഎം
ഏരിയ കമ്മിറ്റി അംഗത്തിനെതിരേ
ബ്രാഞ്ച് സെക്രട്ടറി റിബൽ സ്ഥാനാർഥി
പഴയങ്ങാടി: കണ്ണൂരിലെ സിപിഎമ്മിന്റെ ചെങ്കോട്ട എന്ന് അറിയപ്പെടുന്നതും പ്രതിപക്ഷം പോലുമില്ലാത്ത ചെറുകുന്ന് പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിക്കെതിരേ സിപിഎം റിബൽ സ്ഥാനാർഥി രംഗത്ത്. ചെറുകുന്ന് ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ സെക്രട്ടറിയുമായ കെ. മോഹനനെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എതിർപ്പുമായി ചെറുകുന്ന് കുന്നനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഇ. ബാബുരാജ് റിബൽ സ്ഥാനാർഥിയായി ചെറുകുന്ന് പഞ്ചായത്തിലെ രണ്ടാം വാഡിൽ പത്രിക നൽകിയത്.
സിപിഎം ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ മോഹനനുമായി ചെറുകുന്നിൽ സിപിഎമ്മിനകത്തു ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. പാനൽ സംബന്ധിച്ചും പ്രവർത്തകർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസം പുറത്തു വരികയാണ്.
District News
കാസര്‍ഗോഡ്: സോഷ്യല്‍ പോലീസിംഗ് ഡിവിഷന് കാസര്‍ഗോഡ് വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി കേരള പ്ലാന്‍ സ്കീമിന്റെ ഭാഗമായി ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ബോധവത്കരണക്ലാസ് നടത്തി. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ എസ്പി സി.എം.ദേവദാസന് ഉദ്ഘാടനം ചെയ്തു.
ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ കെ.പി.വി.രാജീവന് അധ്യക്ഷത വഹിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഹഫ്സത്ത് മുഖ്യാതിഥിയായി. റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അന്നമ്മ ജോണ്‍ ക്ലാസെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ഉത്തംദാസ്, എസ്ഐഐ ശരണ്യ, സോഷ്യല്‍ പോലീസിംഗ് ഡിവിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.കെ.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെയും മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഫസ്റ്റ് എയ്ഡ് അവയര്‍നസ് ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസാ മരിയ അധ്യക്ഷ വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജെസ്ലിന് പി. ജോസ്, വോളന്റിയര്‍മാരായ ജെസ്ലിന് ജോബി, അഞ്ചു സിജു, മാര്‍ സ്ലീവാ മെഡിസിറ്റി ക്ലിനിക്കല്‍ എഡ്യൂക്കേറ്റര്‍ നീതു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
District News
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ബ്ലോക്കിലാണ് നൂറനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഡിസംബര്‍ 31-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്.
വിസ്തീർണം 21.29 ചതുരശ്ര കിലോമീറ്റര്വിസ്തീർണം 21.29 ചതുരശ്ര കിലോമീറ്റര്‍ജനസംഖ്യ 24,455പുരുഷന്മാര് 11,707സ്ത്രീകള്‍ 12,748ജനസാന്ദ്രത 1149സ്ത്രീ-പുരുഷ അനുപാതം 1089സാക്ഷരത 94%
നിലവിലെ
കക്ഷിനില
സിപിഎം- 09
കോണ്‍ഗ്രസ് -03
സിപിഐ- 02
ബി ജെ പി- 03
നേട്ടങ്ങൾ...
•പഞ്ചായത്തിലെ കരിങ്ങാലിച്ചാല്‍ പെരുവേലിച്ചാല്‍ പുഞ്ചകളിലെ കര്‍ഷകരില്‍നിന്നു വിലകൊടുത്ത് നെല്ല് സംഭരിച്ച് നൂറനാടന് റൈസ് പദ്ധതി നടപ്പാക്കി
•പഞ്ചായത്തിലെ വഴികളിലെല്ലാം തെരുവുവിളക്ക് സ്ഥാപിച്ചു.
•വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാൻസ്ഫോര്‍മർ സ്ഥാപിച്ച് പൊന്‍വെളിച്ചം പദ്ധതി നടപ്പാക്കി.
•ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തില്‍ വൈകി ട്ട് ആറുവരെ ഡോക്ടറുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കി.
•ഡോക്ടര്‍, നഴ്സ്, ലാബ്ടെക്നീഷന്, ഫാര്‍മസിസ്റ്റ് എന്നിവരെ പഞ്ചായത്ത് നിയമിച്ചു.
•ലൈഫ് ഭവനപദ്ധതിയില്‍ 425 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കി.
•ലൈഫ് പദ്ധതി ലിസ്റ്റില്‍പ്പെട്ട എല്ലാവര്ക്കും വീടായി.
•മൂന്ന് അങ്കണവാടികള്‍ ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു.
•ആറ് അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി.
•തീരദേശ വികസന കോര്‍പറേഷന്റെ 1.30 കോടി ഉപയോഗിച്ച് പടനിലത്ത് വ്യാപാരസമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി
•പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ പട നിലം സ്റ്റേഡിയത്തിന്റെ നവീകരണം പുരോഗമിക്കുന്നു.
കോട്ടങ്ങൾ...
•വികസനം പ്രഖ്യാപനത്തില്‍ മാത്രം
•പടനിലം കുടുംബാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതി നാല് കിടത്തിച്ചികിത്സ തുടങ്ങിയില്ല.
•പാലമൂട്-പവര്‍ഹൗസ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ തകര്‍ന്നുകിടക്കുന്നു.
•കാട്ടുപന്നിയുടെയും ആഫ്രിക്കന്‍ ഒച്ചിന്റെയും ശല്യം കാരണം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
•പുഞ്ചയില്‍ മോട്ടോര്ത്തറകള് സ്ഥാപിക്കാത്തതും ബണ്ട് നിര്‍മിക്കാത്തതും മൂലം കൃഷിയിറക്കാനും വിളവെടുക്കാനും സാധിക്കുന്നില്ല.
•പുറമ്പോക്ക് ഭൂമി കണ്ടെത്തി കുട്ടികള്‍ക്ക് കളിസ്ഥലം നിര്‍മിക്കുന്ന പദ്ധതിയും കുടുംബശ്രീകള്‍ക്ക് വ്യവസായസംരംഭക പാര്‍ക്ക് പദ്ധതിയും നടപ്പാക്കിയില്ല.
•ജൽജീവന്‍ പദ്ധതി നടപ്പാക്കിയെങ്കിലും പല പ്രദേശങ്ങളിലും വീടുകളില്‍ കുടിവെള്ളമെത്തുന്നില്ല.
•തെരുവുനായശല്യം മൂലം ആളുകള്‍ക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യം
•ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള ഫണ്ട് ലഭ്യമാക്കിയില്ല.
District News
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വയോജനങ്ങൾക്ക് ആവശ്യമായ ഹിയറിംഗ് എയ്ഡുകൾ, വീൽച്ചെയറുകൾ, വാക്കറുകൾ എന്നിവ വിതരണംചെയ്തു.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷതവഹിച്ചു. വി.സി. സജീന്ദ്രൻ, എ.ആർ. കൃഷ്ണൻകുട്ടി, സെക്രട്ടറി കെ.കെ. ലത എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സിനു അബ്ബാല് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ. മനോജ്കുമാർ നന്ദിയും പറഞ്ഞു.
District News
ചിറ്റാരിക്കാല്‍: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ജിയോലാബ് സജ്ജമായി. തയ്യേനി ജിഎച്ച്എസ്, പെരുമ്പട്ട ജിഎച്ച് എസ്എസ്, പരപ്പ ജിഎച്ച്എസ്എസ്, ബളാല്‍ ജിഎച്ച്എസ്എസ്, മാലോത്ത് കസബ ജിഎച്ച്എസ്എസ്, ചായ്യോത്ത് ജിഎച്ച്എസ്എസ്, കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലാണ് ജിയോലാബ് സൗകര്യം ഒരുക്കിയത്.
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലായി 10 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ജിയോ ലാബ് സൗകര്യമായത്. ഭൂമിശാസ്ത്ര പഠനം കൂടുതല്‍ അനുഭവാത്മകവും ദൃശ്യവത്കൃതവുമാക്കുന്നതിനായി രൂപകല്പന ചെയ്ത പദ്ധതിയാണ് ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബ്.
ഗാലക്സി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഭൂപടങ്ങള്‍, ത്രിമാന മാതൃകകള്‍, ഇന്ററാക്ടീവ് ഡിസ്പ്ലേകള്‍, ഡിജിറ്റല്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥകള്‍ക്ക് വിഷയത്തെ ആഴത്തില്‍ മനസിലാക്കാനും ആകര്‍ഷകമായ രീതിയില്‍ പഠിക്കാനും സഹായകമാകും. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപയും ഉപയോഗിച്ചു സമഗ്രശിക്ഷ കേരളം ചിറ്റാരിക്കല്‍ ബിആര്‍സിയാണ് ജിയോ ലാബുകള്‍ ഒരുക്കിയത്.
District News
പാലിയേക്കര: ടോൾ പ്ലാസയിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് വരിയിലുണ്ടായിരുന്ന മൂന്നു കാറും പിക്കപ്പ് വാനും ഒന്നിനുപുറകെ മറ്റൊന്നിടിച്ച് ഭാഗികമായി തകർന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിനിടയാക്കിയത്. ആർക്കും പരിക്കില്ല.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ടോൾബൂത്തിൽ ക്യൂവിൽ തൊട്ടുമുന്നിലുണ്ടായിരുന്ന കാറിലാണ് നിയന്ത്രണംവിട്ട ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലെ കാറിൽ ഇടിച്ചു. മുന്‍പിലുണ്ടായിരുന്ന വാഹനങ്ങൾ ഒന്നിനു പിറകിലായി മറ്റൊന്ന് ഇടിക്കുകയായിരുന്നു.
പുതുക്കാട് പോലീസും ടോൾപ്ലാസ ജീവനക്കാരും ചേർന്നാണു ടോൾ ബൂത്തിൽനിന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിട്ടത്.
District News
കുരിയച്ചിറ: സെന്റ് ജോസഫ്സ് ഇടവകയുടെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘സെയിന്റ്സ് എക്സ്പോ 2025’ൽ 156 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കി.എക്സ്പോയുടെ ഉദ്ഘാടനം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, മോണ്‍. ജോസ് കോനിക്കര, മതബോധന ഡയറക്ടർ ഫാ. ഷൈജോ തൈക്കാട്ടിൽ, ഫാ. ഇഗ്നേഷ്യസ് നന്തിക്കര തുടങ്ങിയവർ പങ്കെടുത്തു.
വികാരി ഫാ. ഫ്രെഡറിക് എലുവത്തിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാനസഹായി ഫാ. അക്ഷയ് കുന്നേൽ, വിശ്വാസപരിശീലന പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, കൈക്കാരന്മാർ, വിശ്വാസപരിശീലകർ, പിടിഎ, മാതാപിതാക്കൾ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.